Episodes

  • പ്രിയ സുഹൃത്തേ ,

    നഷ്ടപ്പെട്ട ഓട്ടോമൻ സാമ്ര്യാജ്യത്തിൻ്റെ ഗൃഹാതുരതയുടെ ചെങ്കോൽ ആണോ Erdogan പേറിയിരിക്കുന്നത് ? അവസാനത്തെ സുൽത്താൻ താനാണെന്ന് അയാൾ കരുതുകയാണോ ? തുർക്കിയിലെ ലിബറൽ-നാഗരിക ജനതയും Recep Tayyip Erdogan ന് എതിരായിരുന്നിട്ടും തുർക്കിയുടെ ഹൃദയഭൂമി എന്തുകൊണ്ട് അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുത്തു ? തുർക്കി രാഷ്ട്രീയം 2023 : സമഗ്രചിത്രം എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . The Hindu ദിനപ്പത്രത്തിൻ്റെ International Affairs Editor ആയ സ്റ്റാൻലി ജോണിയുമായുള്ള സംഭാഷണമാണിത്.മാധ്യമനിയന്ത്രണങ്ങൾക്കും കൂടുതൽ അധികാരകേന്ദ്രീകരണത്തിനും നേതൃത്വം കൊടുത്തിട്ടും ജനാധിപത്യവിരുദ്ധപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിട്ടും എന്തുകൊണ്ട് തുർക്കി ജനത വീണ്ടും Erdogan നെ തിരഞ്ഞെടുത്തു ? മഹത്തായ ഇസ്ലാമിക ഭൂതകാലമെന്ന ഓട്ടോമൻ ഗൃഹാതുരത്വത്തെ താലോലിക്കുന്ന Erdogan ന് ഇന്ത്യയിലെ ജനപ്രിയ ഹിന്ദുത്വ പദ്ധതിയുമായുള്ള സമാനതകൾ എന്താണ് ? പാകിസ്താനിലെ ഇമ്രാൻ ഖാൻ Erdogan നെ മാതൃകയാക്കുന്നുണ്ടോ?വീണ്ടും വിജയിച്ച Erdogan യൂറോപ്യൻ -NATO രാഷ്ട്രീയത്തിൽ, ലോകത്തിലെ ഇസ്ലാമിക രാഷ്ട്രീയത്തിൽ ഇനി എങ്ങനെ ഇടപെടും ? ഒരു മതരാഷ്ട്രമല്ലെങ്കിൽ തുർക്കിയിലെ രാഷ്ട്രീയത്തെ വ്യത്യസ്തമാക്കുന്നത് എന്താണ് ? ലോകരാഷ്ട്രീയത്തിൽ താൽപര്യമുള്ളവർ നിർബന്ധമായും കേട്ടിരിക്കേണ്ട പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 30 മെയ് 2023 https://www.dillidalipodcast.com/

  • ചരിത്രത്തിലെ സമ്മാനിതരായ, വിജയികളായ പ്രച്ഛന്നവേഷങ്ങളെ മറന്നിട്ട് മനുഷ്യൻ ഓർത്തിരിക്കുന്നത് ഒരൊറ്റമുണ്ടുമായി കുരിശിൽ മനുഷ്യപുത്രനേയും ഒരൊറ്റമുണ്ടിൽ വെടിയേറ്റുമരിച്ച ഗാന്ധിജിയേയുമാണ്.ജഗദ് ഭക്ഷകനായ കാലം എന്തോർക്കും എന്ത് ബാക്കിവെയ്ക്കും ? ആധുനിക ഇന്ത്യ നൈതികലോകത്തിന് കൈമാറ്റം ചെയ്ത ചെങ്കോൽ ഗാന്ധിജി നവ്ഖലിയിലെ രക്തനിലത്തിൽ നടക്കാനുപയോഗിച്ച ഊന്നുവടിയാണ്. നവ്ഖലിയിൽ ഗാന്ധിജിയുടെ കൂടെ നടന്നിരുന്ന ധീരവനിത സുചേത കൃപലാനി 1947 ആഗസ്റ്റ് പതിനഞ്ചിന് ഡൽഹിയിലെ പാർലമെന്റ് മന്ദിരത്തിൽ വന്നത്, നവ്ഖലിയുടെ അതിജീവനത്തിൽ നിന്നും രണ്ടു പാട്ടുകളുമായിട്ടാണ് . അതിൻ്റെ ശബ്ദലേഖനവും ഈ പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 28 മെയ് 2023 https://www.dillidalipodcast.com/Show less

  • Missing episodes?

    Click here to refresh the feed.

  • 948 ൽ ഗാന്ധിജി കൊല്ലപ്പെട്ടപ്പോൾ ബംഗാളിയിൽ രണ്ടു ഗാനങ്ങൾ ഉണ്ടായി . കൃഷ്ണ ചന്ദ്ര ഡേ എന്ന കെ .സി . ഡേ ആയിരുന്നു ഗായകൻ. അന്ധഗായകൻ . മലയാളികൾക്ക് പ്രിയങ്കരനായ മന്നാ ഡേ യുടെ അമ്മാവൻ. ഈ ലക്കം ദില്ലി -ദാലി ആ പാട്ടുകളെക്കുറിച്ചാണ് . 1948 ലെ ഇന്ത്യയുടെ കരച്ചിലിന്റെ പ്രതിബിംബമായ ആ പാട്ടുകളും പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

    'ടോബാ ജീബനീർ ഹോമനാലെ സന്ന്യാസി', 'കന്താരിഹീൻ തരണി മോദേർ'.

    ഗാന്ധിജിയുടെ മരണം ഇന്ത്യയ്ക്കും ലോകത്തിനും ഒരു വ്യക്തിയുടെ മരണമോ കൊലപാതകമോ മാത്രമായിരുന്നില്ല, അതിനേക്കാളെത്രയോ അപ്പുറമായിരുന്നു. പല ചോദ്യങ്ങൾ ആ കൊലപാതകം മനുഷ്യനോടും ആധുനികതയോടും മൂല്യങ്ങളോടും ചോദിച്ചു.

    കടത്തുകാരന്റെ മരണത്തെക്കുറിച്ചുള്ള രണ്ടു വിലാപഗാനങ്ങളിലേക്ക് സ്വാഗതം.

    My sincere thanks to Dr Mallika Banerjee, musician of the Delhi Gharana, for valuable inputs

    സ്നേഹപൂർവ്വം

    എസ്‌ . ഗോപാലകൃഷ്ണൻ

    19 മെയ്‌ 2023

    ഡൽഹി

    https://www.dillidalipodcast.com/

  • ഒരു പുഴ കരിമ്പാറകളെ മണൽത്തരികളാക്കുന്നതുപോലെയാണ് ഒരു സമൂഹം സമയനദിയിൽ ഭാഷകളെ ഉണ്ടാക്കുന്നത്. നദി മരിക്കുമ്പോൾ മണൽ ഉണ്ടാകുന്നതും നിലയ്ക്കുന്നു. ഓമ കത്രീന ഇസൗവിന്റെ തൊണ്ണൂറാം വയസ്സിലെ വിടവാങ്ങലിനെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് . ഒരു ഭാഷയ്ക്ക് വംശനാശം വരാതിരിക്കാനായി ജീവിതം ഒഴിഞ്ഞുവെച്ച സ്ത്രീ . Niuu എന്ന തെക്കേ ആഫ്രിക്കൻ ഭാഷ സംസാരിച്ചിരുന്ന അവസാനത്തെ ആൾ .ഭാഷാമുത്തശ്ശി ആ ഭാഷ സംസാരിക്കുന്നതും പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 14 May 2023https://www.dillidalipodcast.com

  • കലുഷിതമായ പാകിസ്താൻ രാഷ്ട്രീയം: ഒരു സമഗ്രചിത്രംപാകിസ്താനിലെ അഭിജാതർ എന്നുപറയുന്നത് വെറും ഇരുന്നൂറോളം കുടുംബങ്ങളാണ്. ആ രാജ്യത്തെ പട്ടാളമേധാവികളും രാഷ്ട്രീയനേതാക്കളും വ്യവസായികളും ജമിന്ദാർമാരുമെല്ലാം ഈ കുടുംബളുടെ പടർപ്പിൽ നിന്നാണ് വരുന്നത്.ഇംറാൻ ഖാന് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന വലിയ ജനപിൻതുണ ഈ അഭിജാതരുടേതല്ല. പാകിസ്താൻ രാഷ്ട്രീയത്തിലെ പുതിയ അധികാരകേന്ദ്രമായി കോടതികൾ മാറുന്നുവോ?ഇംറാൻ ഖാൻ്റെ ഇടപെടലുകൾ മൂലം പാകിസ്താനിലെ പട്ടാളപ്പേടി മാറുന്നുവോ?ഇംറാൻ ഖാൻ്റെ ജീവന് ഭീഷണിയുണ്ടോ?അസ്ഥിര പാകിസ്താൻ എന്തുകൊണ്ട് തെക്കേ ഏഷ്യയ്ക്ക് ഭീഷണിയാകാം?കലുഷിതമായ പാകിസ്താൻ രാഷ്ട്രീയത്തിൻ്റെ സമഗ്രചിത്രം അവതരിപ്പിക്കുകയാണ് The Week ൻ്റെയും മലയാള മനോരമയുടേയും ഡൽഹി റസിഡൻ്റ് എഡിറ്ററായ ആർ. പ്രസന്നൻ.ദില്ലി - ദാലിയ്ക്കു നൽകിയഅഭിമുഖസംഭാഷണത്തിലേക്ക് സ്വാഗതം.സ്നേഹപൂർവംഎസ്. ഗോപാലകൃഷ്ണൻമെയ്, 11, 2023https://www.dillidalipodcast.com/

  • പ്രിയ സുഹൃത്തേ ,ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ പുതിയ ലക്കത്തിലേക്ക് സ്വാഗതം .'കണ്ടവനില്ല എങ്കിൽ കാണപ്പെടുന്നതുമില്ല'അഗാധമായ ദാർശനിക ചിന്ത മലയാളഗദ്യത്തിൽ നാരായണഗുരു എഴുതിയതാണ് 'ചിജ്ജഡചിന്തകം' എന്ന കൃതി . ഗഹനമായ ചിന്തയുടെ അനുസ്യൂതമായ പ്രവാഹമായി, എന്നാൽ ദാർശനികയുക്തിയാൽ സുഭദ്രമായ, അമൂല്യഗദ്യമാതൃകയായി ഈ കൃതി നിലനിൽക്കുന്നു. ചിജ്ജഡചിന്തകത്തിൻ്റെ പാഠം മുഴുവനായി അവതരിപ്പിക്കുകയാണ് ഇവിടെ .പോഡ്‌കാസ്റ്റ് കവറിൽ നൽകിയിരിക്കുന്ന ചിത്രം റിയാസ് കോമു ഡൽഹിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന പുതിയ കലാശിൽപത്തിലെ ഒരു ഭാഗമാണ് സ്നേഹപൂർവ്വം എസ്‌ . ഗോപാലകൃഷ്ണൻ 03 മെയ് 2023 https://www.dillidalipodcast.com/

  • ഹാരി ബെലഫൊന്റെ എന്ന പേര് ഒരു ഗായകൻ്റെ പേരുമാത്രമല്ല . ഏപ്രിൽ ഇരുപത്തിയഞ്ചാം തീയതി തൊണ്ണൂറ്റിയാറാം വയസ്സിൽ അന്തരിച്ചത് പാശ്ചാത്യലോകത്തെ ഒരു ജനകീയ ഗായകൻ മാത്രമല്ല. അതിർത്തികളെ ലംഘിച്ച ഗായകനും അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിന്റെ നായകൻ മാർട്ടിൻ ലൂതർ കിങ്ങിന്റെ അടുത്ത സ്നേഹിതനും , പൗരാവകാശ പ്രവർത്തകനും, നടനുമൊക്കെയായിരുന്നു. ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ ആദരാഞ്ജലികൾ .Regards

    S. Gopalakrishnan

    28 April 2023

    Delhi

  • പ്രിയ സുഹൃത്തേ,ലോകപുസ്തകദിനപോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . ഫ്രഞ്ച് കവി മല്ലാർമെ പറഞ്ഞത് ലോകം നിലനിൽക്കുന്നത് അവസാനം ഒരു പുസ്തകമായി തീരാനാണ് എന്നാണ്.Bernard Shaw യുടെ ഒരു കോമഡിയിൽ ഒരാൾ സീസർ ചക്രവർത്തിക്ക് മുന്നറിയിപ്പ് കൊടുത്തു , തീ അലക്‌സാൻഡ്രിയയിലെ പുസ്തകാലയങ്ങളെ ചുട്ടെരിക്കുമെന്ന്, ഓർമ്മകളാകെ കത്തിത്തീരുമെന്ന് . സീസർ മറുപടി പറഞ്ഞു, " എത്ര നാണംകെട്ട ഓർമ്മകൾ ! എല്ലാം കത്തിത്തീരട്ടെ".പ്ലേറ്റോയുടെ ഡയലോഗിൽ അദ്ദേഹം പറഞ്ഞു : 'എഴുത്ത് മനുഷ്യന്റെ ഓർമ്മിക്കാനുള്ള ശേഷി നശിപ്പിക്കുന്നു. പുസ്തകങ്ങൾ വരക്കപ്പെട്ട ചിത്രങ്ങളാണ് , കണ്ടാൽ ജീവനുണ്ടെന്നുതോന്നും. പക്ഷേ അതിനോട് നാം ചോദിക്കുന്ന ഒരു ചോദ്യത്തിനും ഉത്തരം പറയില്ല.' ഏറ്റവും വലിയ ഗുരു യേശു എല്ലാം പറഞ്ഞതാണ് ...ഒന്നും എഴുതിയില്ല .എന്നിട്ടും എങ്ങനെ വാമൊഴിയുടെ മേൽക്കൈ അവസാനിച്ചു ? എങ്ങനെ ഖുർ ആനും ബൈബിളും വിശുദ്ധ പുസ്തകങ്ങളായി ? ദൈവം എന്നാണ് അക്ഷരമാലകളാൽ പ്രപഞ്ചം സൃഷ്ടിച്ചത് ?1951 ൽ Jorge Luis Borges എഴുതിയ On the Cult of Books എന്ന സുപ്രധാനലേഖനത്തിന്റെ സ്വതന്ത്രമലയാളപരിഭാഷയാണ് ലോകപുസ്തകദിനത്തിന് ദില്ലി-ദാലി സമ്മാനിക്കുന്നത് .ദയവുചെയ്ത് headphones ഉപയോഗിച്ച് കേട്ടാലും .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 23 ഏപ്രിൽ 2023 ഡൽഹി

  • Vinay Lal’s book, 'Insurgency and the Arts : The Art of the freedom struggle in India' is an important work written on modern India’s most turbulent moments during its freedom struggle from 1857to 1948. With hundreds of rare paintings and sketches, this volume talks about the artistic expressions of the nation's struggle for freedom. Vinay Lal, professor of history in the University of California, Los Angeles, talks to Dilli Dali in an hour long conversation on how the political and cultural imaginations of the various phases of ‘insurgency’ were shaped and fuelled by the artistic output of the time.Book: 'Insurgency and the Arts : The Art of the freedom struggle in India'Published by Roli BooksWelcome to the podcast.RegardsS. GopalakrishnanDilli Dali podcast13 April 2023https://www.dillidalipodcast.com/

  • ഇരുനൂറ്റിതൊണ്ണൂറ്റിയൊൻപതുവർഷങ്ങൾക്കു മുൻപുണ്ടായിരുന്ന ഒരു ദുഃഖവെള്ളിയാഴ്ച ദിവസം ജർമനിയിലെ ഒരു ചെറിയപള്ളിയിൽ ഒരു മഹാസംഗീതജ്ഞൻ അവതരിപ്പിച്ച ഒരു സംഗീതശിൽപം പാശ്ചാത്യ ശാസ്ത്രീയസംഗീതത്തിലെ ഒരു നാഴികക്കല്ലായിമാറി.2023 ലെ ദുഃഖവെള്ളിയാഴ്ച ദിവസം സെബാസ്റ്റ്യൻ ബാഹിന്റെ (Johann Sebastian Bach ) St John Passion കേട്ടതിന്റെ പോഡ്‌കാസ്റ്റ് അനുഭവത്തിലേക്ക് സ്വാഗതം . 1724 ൽ യോഹന്നാന്റെ സുവിശേഷത്തിലെ 18 ഉം 19 ഉം അദ്ധ്യായങ്ങളെ മുൻനിർത്തി ബാഹ് സംവിധാനം ചെയ്തതാണ് ഈ സംഗീതശിൽപം . ഇതിനാൽ നിവൃത്തിയാകുന്നു.സ്നേഹത്തോടെ എസ് . ഗോപാലകൃഷ്ണൻ ദുഃഖവെള്ളി.ഏപ്രിൽ 07 , 2023 ഡെൽഹി https://www.dillidalipodcast.com/

  • കേൾക്കാത്തവരെക്കുറിച്ച് ഒരു പോഡ്‌കാസ്റ്റ്

    ഞാൻ യൂജിൻ ബെർഗ്മാൻ എന്ന ബാലന്റെ കാര്യം മാത്രം പറയാം .

    ജൂതബാലൻ .

    പോളണ്ടിനെ ജർമനി ആക്രമിച്ചു .

    ഒരു പട്ടാളക്കാരൻ വീട്ടിൽ കയറിച്ചെന്ന് യൂജിന്റെ ചെവിയിൽ

    തോക്കിന്റെ പട്ടകൊണ്ട് ഒറ്റയടി .

    അഞ്ചുദിവസം കഴിഞ്ഞാണ് യൂജിന് ബോധം വന്നത് .

    ചുറ്റുമുള്ളവർ ചുണ്ടനക്കുന്നതേ അവന് കാണാൻ കഴിഞ്ഞുള്ളു .

    എന്നന്നേക്കുമായി അവന് കേൾവി നഷ്ടപ്പെട്ടിരുന്നു .

    എഴുത്തച്ഛൻ പോലും പടഹധ്വനിയും, വീരശംഖും, കുളമ്പടിയുമാണ് കേട്ടത് ....

    കേൾവിയുള്ള മനുഷ്യർ തുടങ്ങിയ യുദ്ധങ്ങളും ബധിരരും.

    സ്നേഹത്തോടെ

    എസ് . ഗോപാലകൃഷ്ണൻ

    31 ഏപ്രിൽ 2023

    https://www.dillidalipodcast.com/

  • ഒരു രാഗാനുഭവത്തെക്കുറിച്ചുള്ള പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.ഞാൻ കൊണ്ട രാത്രിമഴകളെക്കുറിച്ച് ആലോചിക്കുകയായിരുന്നു, കിശോരി അമോൻകറിന്റെ ബാഗേശ്രീയുടെ പശ്ചാത്തലത്തിൽ. ഗായിക ഉപചാരപൂർവം പകർന്ന ബാഗേശ്രീയുടെ ചഷകം കഴിഞ്ഞ മഴരാത്രിയിൽ ഞാൻ അങ്ങനെയാണ് സ്വീകരിച്ചത്.ഒരു നിശാരാഗം മഴയത്ത് ഓർമ്മകളുടെ ജാലകം തുറക്കുകയാണ്...എത്രയെത്ര മഴകൾ !.ഉസ്താദ് ബഡെ ഗുലാമലി ഖാൻ , എം .ഡി . രാമനാഥൻ , കിശോരി അമോൻകർ എന്നിവർ പാടിയ ബാഗേശ്രീകളും ഉൾപ്പെടുത്തിയിരിക്കുന്നു.സ്വീകരിച്ചാലും .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 26 മാർച്ച് 2023 ഡൽഹി https://www.dillidalipodcast.com/

  • എന്താണ് ലോകബാങ്കിങ് രംഗത്തെ പ്രതിസന്ധി ?ഒരു സമഗ്രാവലോകനം ഇന്ത്യയിലെ മുതിർന്ന സാമ്പത്തികകാര്യ പത്രപ്രവർത്തകൻ ടി . കെ . അരുൺ വിശദമായി സംസാരിക്കുന്നു , ഒരു നല്ല അദ്ധ്യാപകനെ പോലെ .അമേരിക്കയിലേയും യൂറോപ്പിലേയും ഈ ബാങ്കിങ്ങ് പ്രതിസന്ധി മറ്റുലോകരാജ്യങ്ങളെ ബാധിക്കുമോ ? സത്യത്തിൽ അമേരിക്കൻ സമ്പദ് രംഗം ശക്തിപ്പെടുകയാണോ ?ഇന്ത്യയുടെ റിസർവ് ബാങ്കിന്റെ കടുത്ത ആത്മവിശ്വാസത്തിൻ്റെ അർത്ഥമെന്താണ് ?ഇന്ത്യൻ സ്റ്റാർട്ട് അപ്പുകളെ എങ്ങനെ ഇന്ത്യ സംരക്ഷിക്കണം തുടങ്ങിയ വിഷയങ്ങൾ .തീർച്ചയായും കേട്ടിരിക്കേണ്ട ഒരു പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .സ്നേഹപൂർവ്വം എസ്‌ . ഗോപാലകൃഷ്ണൻ 23 മാർച്ച് 2023 https://www.dillidalipodcast.com/

  • 2023 മാർച്ച് 21 ന് പുറത്തിറങ്ങിയ അന്താരാഷ്‌ട്ര കാലാവസ്ഥാ വ്യതിയാനറിപ്പോർട്ട് മനുഷ്യരാശിയ്ക്ക് അന്തിമമുന്നറിയിപ്പ് നൽകിയിരിക്കുന്നു , Act now or perish .റിപ്പോർട്ടിനെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് .നമ്മെയെല്ലാം ചുട്ടെരിക്കാൻ പോന്ന കാട്ടുതീകളെ ഗർഭപാത്രത്തിൽ പേറുന്ന , നമ്മെയെല്ലാം മുക്കിക്കൊല്ലാൻ പോന്ന പ്രളയങ്ങളെ ഗർഭപാത്രത്തിൽ പേറുന്ന ഒരു സമീപഭാവിയെയാണ് ആധുനികമനുഷ്യൻ അവൻ്റെ ആർത്തിയുമായി ഇണചേർന്ന് ഉണ്ടാക്കിയിരിക്കുന്നത് .എസ് . ഗോപാലകൃഷ്ണൻ 22 മാർച്ച് 2023 https://www.dillidalipodcast.com/

  • 2023 മാർച്ച് 19നടരാജഗുരു വിടപറഞ്ഞിട്ട് അൻപതുവർഷം ടാഗോറിൻ്റെ ഗീതാഞ്ജലി നടരാജഗുരു നാരായണഗുരുവിനെ വായിച്ചു കേൾപ്പിച്ചു . നാരായണഗുരു കാരുണ്യത്തോടെ ശിഷ്യനോട് ഇങ്ങനെ പറഞ്ഞു : ' കടങ്കഥ പോലെ . നീ ഇങ്ങനെ എഴുതരുത് . പറയുന്നത് അസന്ദിഗ്ദ്ധമായിരിക്കണം, സ്ഫുടമായിരിക്കണം.''നടരാജഗുരു : നാരായണഗുരുവിൻ്റെ ഗന്ധർവ്വ ശിഷ്യൻ', നിത്യചൈതന്യയതി എഴുതിയ മനോഹരമായ ഗുരുപൂജയാണ് ഈ ദിവസം പോഡ്‌കാസ്റ്റായി അവതരിപ്പിക്കുന്നത് .നടരാജഗുരുവിനുള്ള ആദരമായി ദില്ലി -ദാലി ഇത് സമർപ്പിക്കുന്നു .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ https://www.dillidalipodcast.com/

  • പ്രിയസുഹൃത്തേ ,മാർച്ച് മാസം പത്താം തീയതിയിലെ വെള്ളിയാഴ്ച സൗദിഅറേബ്യയ്ക്കും ഇറാനും സുപ്രധാനമായി മാറി . ഒരുതരത്തിൽ ചൈനയ്ക്കും .വർഷങ്ങളായി നീണ്ടുനിൽക്കുന്ന വൈരം മറക്കാൻ ശ്രമിക്കുകയാണ് ഒരു കരാർ വഴി അവർ . ചൈനയാണ് ഇടനിലനിന്നത് .ഇത് പശ്ചിമേഷ്യൻ രാഷ്ട്രീയത്തേയും ലോകരാഷ്ട്രീയത്തേയും എങ്ങനെ സ്വാധീനിക്കുവാൻ പോകുന്നു എന്ന് വിശദമായി സംസാരിക്കുകയാണ് പ്രൊഫസർ എ . കെ . രാമകൃഷ്ണൻ ദില്ലി -ദാലി പോഡ്‌കാസ്റ്റുമായി നടത്തിയ 36 മിനിറ്റ് സംഭാഷണത്തിൽ . ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ School of International Studies ലെ പശ്ചിമേഷ്യൻ പഠനവിഭാഗത്തിലെ പ്രൊഫസറാണ് ഡോക്ടർ എ .കെ . രാമകൃഷ്ണൻ പോഡ്‌കാസ്റ്റ് കേട്ടാലും .സ്നേഹപൂർവ്വം എസ്‌ . ഗോപാലകൃഷ്ണൻ 18 മാർച്ച് 2023 ഡൽഹി https://www.dillidalipodcast.com/

  • പ്രിയ സുഹൃത്തേ ,  

    മറ്റൊരു ലക്കം ദില്ലി -ദാലിയിലേക്ക് സ്വാഗതം . 

    മനഃ ശാസ്തജ്ഞൻ ദാർശനികനോട് പറയുകയാണ് , താങ്കളുടെ ജീവിതത്തിലെ ഏറ്റവും അടിസ്ഥാന പ്രശ്നം സമ്മർദ്ദമാണ് എന്ന്  . വ്യക്തിബന്ധങ്ങളിലെ തിരിച്ചടികളിൽ നിന്നുള്ള സമ്മർദ്ദമാണ് എന്ന് . അപ്പോൾ നീത്ഷേ പറയുന്നു , എനിക്ക് കുടുംബമില്ല , കുട്ടികളില്ല ശ്രദ്ധിക്കുവാൻ , നോക്കിവളർത്തുവാൻ . എനിക്ക് stress ഇല്ല . അപ്പോൾ ഡോക്ടർ  Josef Breuer പറയുകയാണ് , Extreme isolation itself is a stress . കടുത്ത ഒറ്റയാൻ ജീവിതവും സമ്മർദ്ദമാണ് എന്ന് .  അപ്പോൾ നീത്‌ഷെ പറയുന്നു , ഞാൻ സ്പിനോസയുടേയും ബുദ്ധന്റേയും പിൻഗാമി . എനിക്ക് സ്ട്രെസ് ഇല്ല . അവരാരും ഒറ്റയ്ക്കായിരുന്നില്ല . അവരുടെ സഖാവ് അവർ തന്നെയായിരുന്നു .  വാതിൽ കൊട്ടിയടച്ച് , ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുന്ന ദാർശനികനോട് മനഃ ശാസ്ത്രജ്ഞൻ വിളിച്ചുപറഞ്ഞു , Your vision is blurred , നിങ്ങളുടെ കാഴ്ച മങ്ങിയിരിക്കുന്നു , നിങ്ങൾക്കെന്റെ സഹായം ആവശ്യമുണ്ട് .  പാശ്ചാത്യദർശനത്തിലെ എക്കാലത്തേയും ഉയരം കൂടിയ ചിന്തകരിൽ ഒരാളായ നീത്‌ഷെയുടെ ഉന്മാദകാലത്തെ ചികിൽസിച്ച മനഃ ശാസ്ത്രജ്ഞൻ ഡോക്ടർ ബ്രൂയറും ദാർശനികനും തമ്മിലുള്ള സംഭാഷണങ്ങൾ എങ്ങനെ ആധുനിക മനോവിശകലനശാഖയുടെ അടിത്തറയായി മാറി എന്നന്വേഷിക്കുന്ന When Nietzche Wept എന്ന നോവലിന്റെ , സിനിമയുടെ വായനാനുഭവമാണ് ഈ പോഡ്‌കാസ്റ്റ് .  

    സ്വീകരിച്ചാലും .  

    സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ  

    16 മാർച്ച് 2023  ഡൽഹി  

     https://www.dillidalipodcast.com/

  • 2023 ലെ ദില്ലി -ദാലിയുടെ  അന്താരാഷ്‌ട്രസ്ത്രീദിന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . 

    മുഖത്ത് സുഷിരങ്ങളുള്ള ഗന്ധർവ്വപ്രതിമ മാധവിക്കുട്ടിയുടെ 'എൻ്റെ കഥ'യിലെ ഒരദ്ധ്യായം. ' ആദരണീയരും ധാർമ്മികബോധത്തിൽ നിഷ്ഠയുള്ളവരുമായ എൻ്റെ മാതാപിതാക്കളുടെ കുട്ടിയായി ഞാൻ ജനിച്ചതെങ്ങനെ എന്നു ഞാൻ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്. അവർ നിരപരാധികളാണ് . എനിക്ക് തോന്നുന്നത് ഇതാണ്: എൻ്റെ ജന്മസമയത്ത് ഏതോ ഒരു കുരുത്തംകെട്ട ദൈവം മുറിയിലേക്ക് പതുങ്ങിയിഴഞ്ഞു കയറിവന്ന് എന്നെ തൊട്ടു. അങ്ങനെ ഞാൻ ഇന്നത്തെ ഞാനായി'. 

    സ്നേഹപൂർവ്വം  

    എസ് . ഗോപാലകൃഷ്ണൻ  

    08 മാർച്ച് 2023 

    https://www.dillidalipodcast.com/

  • പ്രിയ സുഹൃത്തേ , 

    കാർട്ടൂണിൽ എങ്ങനെയാണ് ആധുനിക മൂല്യങ്ങൾ പ്രവർത്തിക്കുന്നത്? Dilbert എന്ന cartoon strip ലോകമാധ്യമങ്ങൾ പിൻവലിക്കുവാനിടയായ സാഹചര്യം വിലയിരുത്തുകയാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് . Scott Adams എന്ന കാർട്ടൂണിസ്റ്റ് പറഞ്ഞ വംശീയമായ ഒരു പരാമർശം അദ്ദേഹത്തിൻ്റെ Dilbert എന്ന പുകൾപെറ്റ കാർട്ടൂണിന്റെ അവിചാരിതമായ മരണം തന്നെ ക്ഷണിച്ചുവരുത്തുകയാണോ ?  അതോ മാറുന്ന ലോകത്തേയാണോ ഇത് സൂചിപ്പിക്കുന്നത് ? സംഭവത്തിന് പറയാനുള്ള കേരളസമൂഹ്യപാഠങ്ങൾ എന്താണ് ? കാർട്ടൂണിസ്റ്റും കോമിക് കലയുടെ ചരിത്രഗവേഷകനുമായ ഗോകുൽ ഗോപാലകൃഷ്ണനുമായിട്ടുള്ള ഒരു സംഭാഷണമാണിത്.  

    പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . 

    സ്നേഹപൂർവ്വം  

    എസ് . ഗോപാലകൃഷ്ണൻ  

    04 മാർച്ച് 2023  

    https://www.dillidalipodcast.com/

  • ഇറാനിയൻ ഗായിക മറിയം അഖോണ്ടിയുടെ സംഗീതത്തെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള പേർഷ്യൻ ശാസ്ത്രീയസംഗീതത്തിൻ്റെ സജീവമുഖമായ മറിയം അഖോണ്ടി ഇറാനിലെ ഇസ്‌ലാമിക് വിപ്ലവത്തിനുശേഷം യൂറോപ്പിലേക്ക് കുടിയേറി. അഖണ്ഡമായ ലോകസംഗീതത്തിൻ്റെ ഈ പ്രതിനിധിക്കാണ് 2023 ലെ WDR Jazz prize (Music Cultures ) അവാർഡ് .

    ദുബായ്-ലെ  സംഗീതപ്രണയിയായ ഒരു മൊറോക്കൻ ആണ് എന്നെ മറിയം അഖോണ്ടിയുടെ മാന്ത്രികലോകത്തോട് അടുപ്പിച്ചത് . അതിൻ്റെ ഓർമ്മയാണ് ഈ പോഡ്‌കാസ്റ്റ്.

    സ്നേഹപൂർവ്വം 

    എസ് . ഗോപാലകൃഷ്ണൻ 

    02 മാർച്ച് 2023  

    https://www.dillidalipodcast.com/